Wednesday 28 October 2009

അരുണ എന്റെ സ്നേഹിത

ഞാന്‍ നിന്റെ സ്നേഹിതനാണ്
ഒരു ആയുസ്സു മുഴുവനും ഒപ്പം ചിരിക്കാനും
കരയാനും സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുവാനും
ആഗ്രഹിച്ച ഒരു നഗരവാസി

ബോധത്തിന്റെ ഫ്യൂസ് പോയ നിമിഷം
ഒപ്പം കൂട്ടുമോ എന്ന ചോദ്യം.
വേണോ എന്ന മറുചോദ്യത്തിന്
ഉത്തരം വെറുതേ ചിരിച്ചു തള്ളി

എന്നോടുള്ള നിന്റെ വിശ്വാസിയെ
ഒരിക്കലങ്കിലും ഒന്നു കാട്ടിത്തരാമോ?
എന്റെ കാതില്‍ ഒരു വെടി ഒച്ച അലച്ചു ...
പലര്‍ക്കൊപ്പം ചിരിച്ച നിനക്കും വിശ്വാസിയതയോ
ചുണ്ടില്‍ തെളിഞ്ഞ ചിരി അവള്‍ കാണാതെ
ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു, എന്തൊരു ചൂട്.

Thursday 8 October 2009

അശ്രുപൂജ

അക്ഷരപ്പേരു ചേര്‍ത്തു
കുറുക്കിയ പൈമ്പാലില്‍
പഞ്ചസാരയായി, പൊട്ടകല
മുപേക്ഷിച്ചവസാന യാത്രയാകെ

ചന്ദനം പൂശിയാ കുളിര്‍ നെറ്റിയില്‍
നല്‍കട്ടെ, കെട്ടിപിടിച്ച് നിനക്കെന്റെ
അവസാന ചുംബനം

മിഴിയിണ പൂട്ടി നിന്‍ അന്ത്യയാത്രക്ക്
പേടകമാ കുഴിയിലേക്കിറക്കവേ
തൂവട്ടെ കണ്ണീരില്‍ നനച്ചൊരു പിടി
പച്ച മണ്ണിന്‍ഗന്ധം, പുതച്ചിനിയുറങ്ങുക

പിന്‍‌വിളി കേള്‍ക്കാതെ
തിരിഞ്ഞൊട്ടു നോക്കാതെ
പേര്‍ത്തും ചിരിച്ചും, പകലുണക്കാ-
ത്തൊ രോര്‍മ്മയായ് പോകുക

വരുമൊരു നാളിലെന്‍
ചെഞ്ചോരചാറി ചുവന്നൊരു
ചെമ്പനിനീര്‍ പൂവുമായ് നിന്‍
സ്മരണ കുടീരത്തില്‍ വച്ചിറ്റു കണ്ണീര്‍
വാര്‍ത്ത് അശ്രുപൂജ ചെയ്‌വാന്‍

-മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കി കടന്നുപോയ ജ്യോനവന്-